കോട്ടയം . തെരുവുനായ ശല്യം നേരിടുന്നതിനുള്ള എ ബി സി ഷെൽട്ടർ ആരംഭിക്കാനുള്ള ഫണ്ടിനായി തദ്ദേശസ്ഥാപനങ്ങൾ പദ്ധതി റിവിഷൻ ഉടനടി പൂർത്തിയാക്കണമെന്ന് നിർദ്ദേശം. പ്ലാൻ റിവിഷൻ 24 ന് മുമ്പ് പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ പി കെ ജയശ്രീ നിർദ്ദേശിച്ചു. പദ്ധതി റിവിഷനായുള്ള വെബ്‌സൈറ്റ് 30 വരെ തുറന്നുകൊടുക്കും. ഗ്രാമപഞ്ചായത്തുകൾ മൂന്നു ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും നഗരസഭകൾ അഞ്ചുലക്ഷവും ഫണ്ടിലേക്ക് കൈമാറണം. ജില്ലാപഞ്ചായത്ത് 10 ലക്ഷത്തിൽ കുറയാത്ത തുകയും നൽകും.
30 ന് മുമ്പ് വളർത്തുനായകൾക്ക് ലൈൻസൻസ് നിർബന്ധമായും എടുക്കണം. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വാക്‌സിനേഷൻ എടുക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപന സെക്രട്ടറി ഉറപ്പാക്കണം. ലൈസൻസെടുക്കുന്ന വളർത്തുമൃഗങ്ങൾക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കോടിമതയിൽ തുടങ്ങുന്ന മൃഗ ജനന നിയന്ത്രണകേന്ദ്രം 30 ന് മുമ്പ് തുറന്നുകൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. മൃഗക്ഷേമ വകുപ്പിന്റെ നിബന്ധനകളനുസരിച്ച് എ ബി സി സെന്റർ തുടങ്ങാനുള്ള 20 സെന്റ് ലഭ്യമാക്കാൻ ഇതുവരെ തദ്ദേശസ്ഥാപനങ്ങൾക്കായിട്ടില്ല. പാലാ നഗരസഭയും വാഴൂർ ബ്ലോക്ക് പഞ്ചായത്തും ഷെൽട്ടറുകൾ തുടങ്ങാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |