SignIn
Kerala Kaumudi Online
Thursday, 19 September 2024 2.04 AM IST

'കുറിഞ്ഞി ഉദ്യാനം: ജനങ്ങളുടെ ആശങ്ക പരിഹരിക്കും"

Increase Font Size Decrease Font Size Print Page
salimkumar
സിപിഐയുടെ നേതൃത്വത്തിൽ വട്ടവടയിൽ നടന്ന നയവിശദീകരണ യോഗം ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

വട്ടവട: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മുൻകൈയെടുക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു. സി.പി.ഐയുടെ നേതൃത്വത്തിൽ വട്ടവടയിൽ നടന്ന നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയം റവന്യൂ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. പ്രശ്‌ന പരിഹാരത്തിന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളതാണ്. പ്രദേശ വാസികളുടെ പ്രശ്‌നങ്ങളും അതിർത്തി തർക്കവുമെല്ലാം മന്ത്രിയെ ബോധ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന നുണക്കഥകളും ആരോപണങ്ങളും തള്ളിക്കളയണം. റവന്യൂ മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പ്രത്യേക സർവേ സംഘത്തെ നിയോഗിച്ച് നീല കുറിഞ്ഞി ഉദ്യാനം അളന്ന് തിരിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിച്ച് വരികയാണ്. കൂടാതെ മന്ത്രി ഇവിടെ നേരിട്ട് സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുള്ളതാണ്. ഇടതുപക്ഷം ഭരിക്കമ്പോൾ മാത്രം രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങളോടെ ചേരി തിരിവ് സൃഷ്ടിക്കാനുള്ള കോൺഗ്രസ്ബിജെപി നേതാക്കളുടെ പാഴ്‌വേലകൾ അവസാനിപ്പിച്ച് രാഷ്ട്രീയത്തിന്റെ അന്തസത്ത കാട്ടണമെന്നും സലിംകുമാർ പറഞ്ഞു. യോഗത്തിൽ പി. രാമരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സെന്തിൽകുമാർ സ്വാഗതം ആശംസിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ടി. ചന്ദ്രപാൽ, പി. പളനിവേൽ, ടി.എം. മുരുകൻ, പി. കാമരാജ്, ശാന്തി മുരുകൻ, എസ്.എൻ. കുമാർ, ശെൽവരാജ്, സന്തോഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.