പത്തനംതിട്ട : മിനി സിവിൽ സ്റ്റേഷനിലെ വെള്ളക്കരം കുടിശിക അടച്ചുതീർക്കാർ ഒാഫീസ് മേധാവികളുടെ യോഗം വാട്ടർ അതോറിറ്റിയോട് മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. ഇതുസംബന്ധിച്ച കത്ത് തഹസിൽദാർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറി. ജലവിതരണം താൽക്കാലികമായി പുന:സ്ഥാപിക്കണമെന്ന് തഹസിൽദാർ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. കത്തിൽ തീരുമാനമെടുക്കാൻ മാനേജിംഗ് ഡയറക്ടർക്ക് അയച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു.
ഇന്നലെയും ടാങ്കറിൽ വെള്ളം എത്തിച്ചാണ് ജലക്ഷാമം പരിഹരിച്ചത്. ഇൗ നില തുടർന്നു പോകാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു.
മിനി സിവിൽ സ്റ്റേഷനിലെ 27 ഒാഫീസ് മേധാവികളുടെ യോഗം ഇന്നലെ തഹസിൽദാർ മോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. വെള്ളക്കരത്തിന്റെ 1.68 കോടിയുടെ കുടിശിക വിവിധ ഒാഫീസുകൾ ചേർന്ന് അടയ്ക്കാൻ വീതിച്ചു നൽകി. ഒാഫീസുകളിലെ ആളെണ്ണം കണക്കാക്കി തുക നിശ്ചയിക്കും. കൂടുതൽ ജീവനക്കാരുള്ള ഒാഫീസ് കൂടുതൽ തുക അടയ്ക്കേണ്ടി വരും. തുക എന്നത്തേക്ക് അടയ്ക്കാൻ കഴിയുമെന്നത് സംബന്ധിച്ച് തീരുമാനിക്കാൻ അടുത്തമാസം ആറിന് ഒാഫീസ് മേധാവികളുടെ യോഗം വീണ്ടും ചേരും.
27 ഒാഫീസ് മേധാവികളുടെ യോഗം ചേർന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |