# പഴകിയതും വിതരണം ചെയ്ത് വിവാദത്തിൽ
ആലപ്പുഴ: റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ആട്ടയിൽ ചെള്ളും വണ്ടും പുഴുക്കളുമെന്ന് വ്യാപക പരാതി. ആലപ്പുഴ നഗരത്തിലെ വടക്കുകിഴക്കൻ ഭാഗത്തെ റേഷൻകടയിൽ നിന്നു മുൻഗണന കാർഡുടമയ്ക്ക് ലഭിച്ച ആട്ട പായ്ക്കറ്റിൽ നിറയെ പുഴുക്കളായിരുന്നു.
അരിപ്പയിൽ അരിച്ചെടുത്തപ്പോഴാണ് ചെറു വണ്ടുകളെയും പുഴുക്കളെയും ചെള്ളിനെയും കണ്ടെത്തിയത്. റേഷൻ കടകൾ വഴി നിലവിൽ ലഭിക്കുന്ന ഭക്ഷ്യസാധനങ്ങൾ ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം വ്യാപകമായതിനെ തുടർന്ന് ജില്ലയിൽ പൊതുവിതരണ വകുപ്പ് പരിശോധനകൾ ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 22ന് നിറച്ച ആട്ടയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
# നിർദേശം അവഗണിച്ചു
2006ലെ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം ഒരു ഉത്പന്നത്തിന്റെ പാക്കറ്റിൽ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയാൽ ആ ബാച്ച് മുഴുവൻ പിൻവലിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ, പഴക്കം ചെന്നതും കേടായതുമായ ആട്ട പാക്കറ്റ് വിതരണം ചെയ്യരുതെന്ന് സിവിൽ സപ്ളൈസ് വകുപ്പ് റേഷൻ കടകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ചില കടയുടമകൾ ഇത് ഗൗനിച്ചില്ല. പഴക്കമുള്ളവ തിരികെ നൽകണമെന്നതും കടക്കാർ പാലിച്ചില്ല. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.
കാലപ്പഴക്കമുള്ള ആട്ട വിതരണം ചെയ്യരുതെന്ന് റേഷൻ കടകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ മിച്ചമുള്ള ആട്ട തിരികെ സപ്ളെകോയ്ക്ക് നൽകാൻ നിർദ്ദേശമുണ്ട്. ഇവ ശേഖരിച്ച് കാലിതീറ്റയ്ക്കായി കൈമാറും
ജില്ലാ ഓഫീസർ, സിവിൽ സപ്ളൈസ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |