കണ്ണൂർ:വർഷങ്ങൾക്കു മുൻപ് പ്രിയസഖാവ് ഇ.കെ നായനാരുടെ ഭൗതീകശരീരമടങ്ങിയ മഞ്ചം ചുമലിലേറ്റിയ പിണറായി വിജയൻ വർഷങ്ങൾക്കിപ്പുറം രണ്ടാമതൊരിക്കൽ അത് ആവർത്തിച്ചത് പ്രിയസഖാവായ കോടിയേരി ബാലകൃഷ്ണന് വേണ്ടി.മുഖ്യമന്ത്രിയെന്ന പദവിയെ മാറ്റിവച്ചാണ് കോടിയേരിയുടെ ശവമഞ്ചം താങ്ങി മുന്നിൽ തന്നെ പിണറായി നടന്നത്. ഈ കാഴ്ച അണികളുടെ മനസിനെ പിടിച്ചുലച്ചുവെന്ന് ഉയരയുയരെ മുഴങ്ങിയ മുദ്രാവാക്യങ്ങൾ സാക്ഷ്യം പറഞ്ഞു.
2004 ൽ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാൻ മുന്നിൽ നിന്നത് പിണറായി വിജയനായിരുന്നു.സഹോദരനെ നഷ്ടപ്പെട്ട വേദനയിൽ മൃതദേഹം തോളിലെടുത്ത് മുൻപന്തിയിൽ പിണറായി വിജയൻ നടക്കുമ്പോൾ അത് മറ്റൊരു ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. 'സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ' എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദന തന്നെയായിരുന്നു.
പയ്യാമ്പലം പാർക്കിൽ വൈകുന്നേരം നടന്ന സർവകക്ഷി അനുസ്മരണ യോഗത്തിൽ വികാരവിക്ഷുബ്ധനായ പിണറായിക്ക് പത്തു മിനുട്ട് പോലും തികച്ചും പ്രസംഗിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |