SignIn
Kerala Kaumudi Online
Friday, 20 September 2024 5.23 PM IST

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി നൈറ്റ് ലൈഫ് ടൂറിസം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാൻ നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി നഗരത്തിൽ ഹസാഡ് ലൈറ്റുകൾ സ്ഥാപിക്കുന്നു. നൈറ്റ് ലൈഫ് ടൂറിസം പദ്ധതി നടപ്പാക്കുന്ന കനകക്കുന്ന് കൊട്ടാരവളപ്പിലും വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള എം.ജി റോഡിലെ പൈതൃകപ്പെരുമയുള്ള കെട്ടിടങ്ങളും ചരിത്ര സ്മരണകൾ ഇരമ്പുന്ന സ്തൂപങ്ങളുമെല്ലാം വിവിധ വർണങ്ങളിലുള്ള ദീപപ്രഭയിൽ മിന്നിത്തിളങ്ങും.

കനകക്കുന്നിനെ പകൽ വെളിച്ചത്തിൽ കാണുന്നതിലും അതിമനോഹരമാക്കി രാത്രിയിൽ കാണാൻ ആധുനിക ലൈറ്രുകളും അലങ്കാര വിളക്കുകളും സ്ഥാപിക്കും.

രാത്രികാലങ്ങളിൽ നഗരത്തിലൂടെ സുരക്ഷിതമായി നടക്കാനും,​ രാത്രി യാത്ര ആസ്വദിക്കാനും സഞ്ചാരികൾക്ക് ഇതിലൂടെ സാധിക്കും.

കൂടാതെ പദ്മനാഭ സ്വാമി ക്ഷേത്രമുൾപ്പെടെ കിഴക്കേകോട്ട മുതൽ വെള്ളയമ്പലം വരെയുള്ള പ്രൗഢഭംഗിയാർന്ന കെട്ടിട സമുച്ചയങ്ങൾ അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കാനും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കുന്നതും സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കുന്നതും പരിഗണനയിലാണ്.

സംസ്ഥാന സർക്കാരിന്റെ ട്രാവൻകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ ഭാഗമായ നൈറ്റ് ലൈഫ് ടൂറിസത്തിലൂടെ മെട്രോ നഗരങ്ങളെ പോലെ തലസ്ഥാന നഗരത്തെയും രാത്രി ജീവിതത്തിന്റെ മായക്കാഴ്‌‌ചകളിലേക്ക് കൺതുറപ്പിക്കും. രാത്രി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസത്തിലൂടെ തൊഴിലും വരുമാനവും വർ‌ദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.