കരുനാഗപ്പള്ളി: ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാൽവില വർദ്ധിപ്പിക്കണമെന്ന് അയണിവേലിക്കുളങ്ങര ക്ഷീരോല്പാദക സഹകരണസംഘം വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. 2018 ലാണ് പാൽ വില അവസാനമായി വർദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് വർഷമായി കാലിത്തീറ്റയുടെയും മറ്റു തീറ്റകളുടെയും അമിതമായ വില വർദ്ധന കാരണം ക്ഷീരകർഷകർ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കാലിത്തീറ്റയുടെ വില വർദ്ധന കാരണം പല കർഷകരും ഈ തൊഴിൽ ഉപേക്ഷിക്കുകയാണ്. ഈ സാഹചര്യത്തിൽ പാൽവില വർദ്ധിപ്പിക്കുകയോ, ലിറ്റർ ഒന്നിന് 4 രൂപ പ്രകാരം ഇൻസന്റീവ് വർഷം മുഴുവൻ നല്കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡെയറി ഫാം ഇൻസ്‌പെക്ടർ ഷാഹിദ, എസ്.രാജൻപിള്ള, ബി.മോഹനൻ, മണിയമ്മ, നിഷ, കബീർകുട്ടി, കൃഷ്ണകുമാർ, വിജയകുമാർ താഹ, ശ്യാംകുമാർ, പി.കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |