തൃശൂർ: വാട്ട്സാപ്പിലൂടെ ആദ്യം പ്രഖ്യാപനം, പിന്നീട് വിവാദമായപ്പോൾ റദ്ദാക്കൽ... ജോസഫ് ചാലിശ്ശേരിയുടെ സ്ഥാനം തെറിപ്പിച്ച് എം.പി. വിൻസെന്റിനെ യു.ഡി.എഫ് ജില്ലാ ചെയർമാനായി യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമായിരുന്നു. പിന്നീട് വിവാദമായപ്പോൾ മണിക്കൂറുകൾക്കകം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇടപെട്ട് പ്രഖ്യാപനം മരവിപ്പിച്ചു, ജോസഫ് ചാലിശ്ശേരി തുടർന്നു.
രമേശ് ചെന്നിത്തലയോട് അടുപ്പമുള്ള ഐ ഗ്രൂപ്പുകാരനും മുതിർന്ന നേതാവുമായ ജോസഫ് ചാലിശ്ശേരിയെ കൂടിയാലോചനകളില്ലാതെ നീക്കിയതിനെതിരെ എതിർപ്പ് ഉയർന്നതോടെയായിരുന്നു തീരുമാനം പിൻവലിച്ചത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തൃശൂരിൽ എത്തിപ്പോൾ ചാലിശ്ശേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.ഡി.എഫ് ചെയർമാനെ നീക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ തിരക്കിട്ടെടുത്ത നടപടിയിൽ അതൃപ്തിയുണ്ടെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു.
രമേശ് ചെന്നിത്തല വിഭാഗം കൈവശം വച്ചിരുന്ന യു.ഡി.എഫ് ചെയർമാൻ സ്ഥാനം കെ.സി. വേണുഗോപാൽ, എം.പി. വിൻസെന്റിലൂടെ പിടിച്ചെടുക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയർന്നു. എം.പി. വിൻസെന്റ് കെ.സി. വേണുഗോപാൽ പക്ഷത്താണുള്ളത്.
2013 മുതൽ യു.ഡി.എഫ് ജില്ലാ ചെയർമാനാണ് ജോസഫ് ചാലിശേരി. ജില്ലയിലെ യു.ഡി.എഫിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായിരുന്നു.
ജില്ലാ ചെയർമാൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് പിന്തുണയും സഹകരണവും നൽകിയ എല്ലാ നേതാക്കൾക്കും ആത്മാർത്ഥമായ നന്ദി
- ജോസഫ് ചാലിശ്ശേരി
തൃശൂർ: യു.ഡി.എഫ് സംസ്ഥാന കൺവീനർ നിയമിച്ചതിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മരവിപ്പിച്ച് വിവാദത്തിലായ തൃശൂർ ജില്ലാ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ജോസഫ് ചാലിശേരി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചതായി ജോസഫ് ചാലിശ്ശേരി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കത്തയച്ചു. ഇതിനു പിന്നാലെ മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന എം.പി. വിൻസെന്റിനെ ചെയർമാനായി നിയമിച്ചതായി കൺവീനർ എം.എം. ഹസൻ അറിയിച്ചു. രാജിവയ്ക്കുന്നതായുള്ള ജോസഫ് ചാലിശ്ശേരിയുടെ കത്ത് പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി. സതീശനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |