ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിറുത്തിയിടുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടാവുന്നു. ബസുകൾ നിറുത്തിയിടാൻ നിർമ്മിച്ച പാർക്കിംഗ് ഏരിയകളിൽ ഇരുചക്രവാഹനങ്ങൾ നിറുത്തി പോകുന്നതിനാൽ ബസുകളുടെ പാർക്കിംഗ് സംവിധാനം തന്നെ ഇല്ലാതായ സ്ഥിതിയാണ്. രാവിലെ നിറുത്തിയാൽ വൈകീട്ടും രാത്രി വരെയും ചില വാഹനങ്ങൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നുണ്ട്. ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ തുരുമ്പെടുത്ത് യാത്രക്കാരുടെ കൈകളിലും കാലിലും ഇരുമ്പ് കുത്തി കയറുന്ന തരത്തിൽ പഴകിയതായും പരാതിയുണ്ട്. 17 വർഷം മുമ്പ് ബസ് സ്റ്റാൻഡിൽ നിർമ്മിച്ച സമയത്ത് സ്ഥാപിച്ചതാണ് മൂന്ന് പേർക്ക് വീതം ഇരിക്കാവുന്ന ഇരുമ്പ് കസേരകൾ. എന്നാൽ തുടർന്ന് പെയിന്റിംഗ് നടത്തുകയോ പഴകി ദ്രവിച്ച ഇരിപ്പിടങ്ങൾ മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |