ഇലന്തൂർ : സംഘബോധത്തിന്റെയും ഒരുമയുടെയും സന്ദേശം നൽകുന്ന ഇലന്തൂരിന്റെ ജനകീയ കലയായ പടയണിയുടെ അണിയറ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. നാലു മാസത്തോളം നീണ്ടു നിൽക്കുന്ന ദിവസേനയുള്ള കളരിയിൽ ഇലന്തൂരിന്റെ പൈതൃകം ഒരു തലമുറയിൽ അടുത്ത തലമുറയിലേക്ക് പകർന്ന് നൽകുന്ന വിശിഷ്ട ചടങ്ങുകളാണ് നടക്കുന്നത്. ഇലന്തൂർ ഗ്രാമത്തിന്റെ പുറത്തും അകത്തും ഉള്ള പഠിതാക്കൾ മരതപ്പിന്റെയും കൈമണിയുടേയും അകമ്പടിയിൽ താളത്തിൽ ചുവട് വച്ച് തുടങ്ങും. ഇലന്തൂർ ശ്രീഭഗവതികുന്ന് ദേവീക്ഷേത്ര പുന:പ്രതിഷ്ഠാ ഹാളിൽ പടയണി ആശാൻ ദിലീപ് കുമാർ കളരി വിളക്കിൽ ദീപം തെളിയിക്കുന്നതോടെ പടയണി കളരിക്ക് തുടക്കമാകും. ഈ വർഷം പുതിയതായി കളരിയിലേക്ക് എത്തുന്നവർ പടയണി ആശാന് ദക്ഷിണ നൽകി കളരി വന്ദനത്തിന് ശേഷം പാടകാൽ ചവിട്ടുന്നതോടെ പടയണി പഠനം ആരംഭിക്കും. കളരിയിൽ വിജയകരമായി പഠനം പൂർത്തിയാക്കുന്നവർ എട്ടുദിവസം നീണ്ടു നിൽക്കുന്ന ഉത്സവനാളുകളിൽ അരങ്ങേറ്റം കുറിക്കും. പടയണിതുള്ളൽ, പാട്ട്, തപ്പ് മേളം, കോലം എഴുത്ത് തുടങ്ങിയവയിൽ പ്രത്യേകം ക്ലാസുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |