SignIn
Kerala Kaumudi Online
Thursday, 19 September 2024 5.42 PM IST

നിരോധിച്ചിട്ടും ബാലവേല തുടരുന്നു, കൂലിവേലക്കാരല്ല, കുട്ടികളാണ്

Increase Font Size Decrease Font Size Print Page
balavela

പത്തനംതിട്ട : ഹോട്ടലിൽ പണിയെടുക്കുന്ന പന്ത്രണ്ടുകാരനും പാത്രങ്ങൾ കഴുകി കിട്ടുന്ന കൂലിയിൽ വീട് നോക്കേണ്ടി വരുന്ന പതിനഞ്ചുകാരിയും ഉത്സവസ്ഥലങ്ങളിൽ കച്ചവടത്തിനായി എത്തുന്ന പത്ത് വയസുകാരനും ബാലവേല നിരോധിച്ച നാട്ടിൽ നമുക്കിടയിലുണ്ട്. ഇവർ അന്യസംസ്ഥാനത്ത് നിന്ന് എത്തിയതെന്ന് കരുതണ്ട. കേരളത്തിലെ കുട്ടികളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് കണക്കുകൾ നൽകുന്ന വിവരം.

ഉത്സവസീസണുകളിലാണ് കുട്ടികൾ കൂടുതലായി ബാലവേലയിൽ ഏർപ്പെടുന്നത്. ഭിക്ഷാടനത്തിനുള്ള കുട്ടികൾ ഇപ്പോൾ കുറവാണ്. പകരം ഇത്തരത്തിലുള്ള കച്ചവട തന്ത്രങ്ങളുമായി കുട്ടികളെ ചൂഷണം ചെയ്യുന്നു. ജില്ലയിൽ കൂടുതൽ ബാലവേല റിപ്പോർട്ട് ചെയ്യുന്നത് ശബരിമല മണ്ഡലകാലത്താണ്. പമ്പ, നിലയ്ക്കൽ, പത്തനംതിട്ട മേഖലകളിൽ കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടക്കുന്നുണ്ട്.

ബാലവേലയ്ക്കെതിരെ ശരണബാല്യം

2016 ലെ മണ്ഡലകാലത്ത് 12 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചാണ് ശരണബാല്യം പദ്ധതി ആരംഭിച്ചത്. ഇതുവരെ ജില്ലയിൽ 122 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 70 കുട്ടികൾ ഇതരസംസ്ഥാനക്കാരാണ്.

തൊഴിൽ, ആരോഗ്യം, തദ്ദേശ സ്വയം ഭരണം, പൊലീസ്, വനം തുടങ്ങിയ വകുപ്പുകളും ചൈൽഡ് ലൈൻ പ്രവർത്തകരും ഇതിൽ പങ്കാളികളാണ്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ കീഴിൽ റെസ്‌ക്യൂ ഓഫീസർമാരെ നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

രക്ഷപ്പെടുത്താം ഇവരെ

ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ,
തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികൾ,
മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ ശേഷിഇല്ലാത്ത

ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ
അനാഥരായ കുട്ടികൾ
പട്ടികജാതി പട്ടികവർഗ മറ്റു പിന്നാക്ക വിഭാഗത്തിലെ കുട്ടികൾ
മദ്യം മയക്കുമരുന്ന് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ
സ്‌കൂളിൽ ഹാജരാകാത്ത കുട്ടികൾ
കുട്ടിക്കടത്തിന് വിധേയമാകുന്ന കുട്ടികൾ
ശൈശവ വിവാഹത്തിന് വിധേയമാകുന്നതും

ആകാൻ സാദ്ധ്യതയുള്ളതുമായ കുട്ടികൾ
പഠനം ഉപേക്ഷിച്ച കുട്ടികൾ

ഈ നമ്പറിൽ ബന്ധപ്പെടുക

ശിശുസംരക്ഷണ ഓഫീസ് : 0468 2319998

ശിശുക്ഷേമ സമിതിയുടെ ടോൾ ഫ്രീ നമ്പർ : 1517

രക്ഷപ്പെടുത്തിയ കുട്ടികൾ

2019 മുതൽ ഇതുവരെ : 52

2019 : 28

2020 : 12

2021 : 6

2022 : 6

ശരണബാല്യം തുടങ്ങിയത് 2016ൽ,

ഇതുവരെ ജില്ലയിൽ രക്ഷപ്പെടുത്തിയത് 122

ബാലവേല അറിയിച്ചാൽ 2500

ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാൽ വനിതാ ശിശുവികസനവകുപ്പ് 2500 രൂപ വിവരമറിയിക്കുന്നവർക്ക് നൽകും. ശരണബാല്യം പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ പാരിതോഷികം നൽകുന്നത്.

2012 ജൂൺ 12ന് ആണ് കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.