തൃക്കാക്കര: പൈപ്പ് വഴി നൽകുന്ന പാചകവാതകമായ സിറ്റി ഗ്യാസിന്റെ വിലവർദ്ധനവ് കുറഞ്ഞ ചെലവ് പ്രതീക്ഷിച്ച് കണക്ഷനെടുത്ത കുടുംബങ്ങൾക്ക് ഇരുട്ടടിയാകുന്നു. യൂണിറ്റ് നിരക്ക് ഇരട്ടിയോളമാണ് വർദ്ധിച്ചത്. കുടുംബ ബഡ്‌ജറ്റിനെ സാരമായി ബാധിക്കുന്ന വിധത്തിലാണ് വിലക്കയറ്റം.
ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജില്ലയിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസിന്റെ വിലയാണ് വർദ്ധിച്ചത്. എൽ.പി.ജി സിലിണ്ടറുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സിറ്റി ഗ്യാസ് നിരക്ക് ഇരട്ടിയായെന്ന് ഉപഭോക്താക്കൾ പറയുന്നു. 2020 ഫെബ്രുവരിയിൽ സിറ്റി ഗ്യാസ് യൂണിറ്റ് 35 രൂപയായിരുന്നത് 65ലേക്ക് ഉയർന്നു,
എൽ.പി.ജി സിലിണ്ടറുകളെക്കാൾ 40 ശതമാനം വിലക്കുറവാണ് സിറ്റി ഗ്യാസിനെ ആകർഷകമാക്കിയത്. അപകടസാദ്ധ്യതക്കുറവ്, സാമ്പത്തികലാഭം എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. വിലവർദ്ധന താങ്ങാനാവുന്നില്ലെന്നാണ് ഗുണഭോക്താക്കൾക്ക് പരാതി. സിറ്റി ഗ്യാസ് എടുത്ത ഗുണഭോക്താക്കളിൽ പലരും പഴയ സിലിണ്ടറിലേക്ക് മടങ്ങിത്തുടങ്ങി. തൃക്കാക്കരയിൽ ആറുവാർഡുകളിൽ മാത്രമാണ് പദ്ധതി പൂർത്തീകരിച്ചത്. അതേസമയം,
അമിതമായി വില വർദ്ധിക്കുന്നതായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി അജയ് പിള്ള പറഞ്ഞു.
# 10,000 കണക്ഷനുകൾ
തൃക്കാക്കര, കളമശേരി, കൊച്ചി കോർപ്പറേഷനിൽ പ്രദേശങ്ങളിൽ 10,000 കണക്ഷനുകൾ നൽകി. ജില്ലയിൽ 28,000 വീടുകളിൽ മീറ്റർ ഉൾപ്പെടെ സ്ഥാപിച്ചു.
# വിലവർദ്ധന അറിയുന്നില്ല
സിറ്റി ഗ്യാസിന്റെ വില ഘട്ടങ്ങളായി വർദ്ധിപ്പിക്കുന്നത് ഗുണഭോക്താക്കൾ അറിയുന്നില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല പറഞ്ഞു. പ്രതിമാസ ചാർജുകളിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കണക്ഷൻ എടുത്തവരിൽ പലരും ചതിക്കുഴിയിൽ വീണു. വിലവർദ്ധനക്കെതിരെ പ്രതിഷേധങ്ങളും കുറവാണ്.
# സ്കീമുകൾ പലവിധം
സ്‌കീം (എ )
5,618 രൂപ അടയ്ക്കണം
5,500 ഡെപ്പോസിറ്റ്
മീറ്റർ വാടക ഒഴിവാക്കും
ഉപയോഗിക്കുന്നതിന് നിരക്ക്
സ്‌കീം (ബി )
1,200 രൂപ അടക്കണം
24 മാസം 200 രൂപ
അധികം ഈടാക്കും
പിന്നീട് മീറ്റർ വാടക ഒഴിവാക്കും
സ്‌കീം (സി )
618 രൂപ അടക്കണം
മീറ്റർ വാടക 25 രൂപ
ഉപയോഗിക്കുന്നതിന് നിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |