മരട്: പി.എസ് മിഷൻ ആശുപത്രിയിലെ അത്യാഹിത വിഭാഗം ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ വിപുലീകരിച്ചു. തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിച്ച അത്യാഹിത വിഭാഗത്തിൽ പി.എസ് മിഷൻ ആശുപത്രിയിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാകും.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റും. അതേസമയം, ഇവരുടെ തുടർചികിത്സയും പരിശോധനകളും പി.എസ്. മിഷൻ ആശുപത്രിയിൽ തുടരുകയും ചെയ്യാം. ഒരേ സമയം 16 രോഗികളെ വരെ ചികിത്സിക്കുവാൻ കഴിയുന്ന അത്യാഹിത വിഭാഗത്തിൽ ആസ്റ്ററിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ മുഴുവൻ സമയ സേവനം ലഭിക്കും.
മരട് മുൻസിപ്പാലിറ്റി ചെയർമാൻ ആന്റണി ആശാൻപ്പറമ്പിൽ, പി.എസ് മിഷൻ ആശുപത്രി ഡയറക്ടർ ആനി ഷീല, അത്യാഹിത വിഭാഗം മുഖ്യ കൺസൽട്ടന്റ് ഡോ. ജോൺസൺ.കെ. വർഗീസ്, ഡോ. ടി.ആർ. ജോൺ, ഡോ. അനൂപ് ആർ. വാര്യർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |