തൃശൂർ: മയക്കുമരുന്ന് സംഘങ്ങൾക്ക് വെള്ളവും വളവുമായി വർഷങ്ങളായി ഡൽഹിയിൽ കോളനികളുണ്ട്. അതിലൊന്നിൽ നിന്നാണ് കഴിഞ്ഞ ദിവസം നൈജീരിയൻ യുവാവിനെ തൃശൂർ പൊലീസ് പിടികൂടിയത്. യു.എൻ അഭയാർത്ഥി സർട്ടിഫിക്കറ്റ് മാത്രമുള്ളവരാണ് ഈ കോളനിയിൽ പലരും. പൊലീസ് അന്വേഷിക്കുമ്പോൾ പാസ്‌പോർട്ട് കളഞ്ഞുപോയെന്ന് പറഞ്ഞ് ഈ സർട്ടിഫിക്കറ്റ് കാണിക്കും. വിസയോ പാസ്‌പോർട്ടോ ഇല്ലാതെ ഇവരെങ്ങനെ ഇന്ത്യയിലെത്തുന്നുവെന്നതിന് ഡൽഹി പൊലീസിനും കൃത്യമായ വിവരമില്ല.
ഇവരുടെ കോളനികളിൽ വീടുകൾക്കെല്ലാം ഇരുമ്പുവാതിലുകളാണ്. പൊലീസ് അന്വേഷിച്ചുവരുമ്പോഴേക്കും വാതിൽപൂട്ടും. പലരും സ്ഥലം വിടും. അതുകൊണ്ട് വളരെ ആസൂത്രിതവും സാഹസികവുമായായിരുന്നു പ്രതിയെ പിടികൂടാനെത്തിയത്. ഡൽഹിയിൽ നിന്നും പ്രതിയെ പിടികൂടിയ സംഘത്തിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ.പ്രദീപ്, ജില്ലാ പൊലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി സുവ്രതകുമാർ, പി.രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.വി ജീവൻ, സിവിൽ പൊലീസ് ഓഫീസർ കെ.വി വിപിൻദാസ് എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |