തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പഞ്ചായത്തിലെ രണ്ടാംവാർഡിൽ രോഗം സ്ഥിരീകരിച്ച കോഴിളേയും ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് വളർത്തുപക്ഷിളേയും കൊന്നൊടുക്കുന്ന നടപടികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. രോഗബാധിത പ്രദേശത്തുള്ള മുഴുവൻ വളർത്തുപക്ഷിളേയും പ്രത്യേകം രൂപീകരിച്ച ദ്രുതകർമ്മ സേനാംഗങ്ങളാണ് ദയാവധം ചെയ്യുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം. ഞായറാഴ്ചയ്ക്കുള്ളിൽ ഭവനസന്ദർശനം നടത്തി മുഴുവൻ പക്ഷികളെയും ശാസ്ത്രീയമായി ദയാവധം നടത്തി സംസ്‌കരിക്കും. പക്ഷികളെ ദയാവധം നടത്തിയ സേനാംഗങ്ങൾക്ക് തിരുവല്ല സത്രത്തിൽ പ്രത്യേകം ക്വാറന്റൈൻ സംവിധാനം ഒരുക്കി. തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, മൃഗസംരക്ഷണ ഓഫീസർ, ചീഫ് വെറ്ററിനറി ഓഫീസർ, വെറ്ററിനറി സർജൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ഡിസ്ട്രിക്ട് ഫയർ ആൻഡ് റെസ്‌ക്യു, ജനപ്രതിനിധികൾ എന്നിവരടങ്ങിയ ദ്രുതകർമ്മസേന രൂപീകരിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളായ നെടുമ്പ്രം, പെരിങ്ങര എന്നിവിടങ്ങളിലായി 925 വളർത്തുപക്ഷികളാണ് ആകെയുള്ളത്. ഇതിൽ പകുതിയോളം പക്ഷികളെ ഇന്നലെ കൊന്നൊടുക്കി. വളർത്ത് മൃഗങ്ങളുടെ പ്രായമനുസരിച്ചാവും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് മുഖേന നഷ്ടപ്പരിഹാരത്തുക കർഷകർക്ക് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
എച്ച് 5 എൻ 1 വൈറസ്
തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ കോഴികളിൽ എച്ച് 5 എൻ 1 വൈറസാണ് സ്ഥിരീകരിച്ചത്. ഈ വൈറസിന് ജനിതമാറ്റം സംഭവിക്കുകയാണെങ്കിൽ മാത്രമേ മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യതയുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. രോഗബാധിത പ്രദേശങ്ങളായ നെടുമ്പ്രം,പെരിങ്ങര എന്നിവിടങ്ങളിലായി 925 വളർത്തുപക്ഷികൾ ഉടമകൾക്ക് നഷ്ട പരിഹാരം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |