പത്തനംതിട്ട : വലിയ ശബ്ദം കേട്ടതോടെ ചിപ്സ് കടയിൽ നിന്ന് ആളുകൾ ഇറങ്ങി ഓടുന്നതാണ് കണ്ടത്. തീപിടിത്തമുണ്ടായ കടയുടെ നേരെ എതിർവശത്തെ പഴക്കടയിൽ ജീവനക്കാരനായ തൗഫിക്ക് ഒാർക്കുന്നു. സ്ത്രീകളടക്കം കടകളിൽ ജ്യൂസ് കുടിക്കാനുണ്ടായിരുന്നു. മൊബൈൽ കടയിലും ആളുകളുണ്ടായിരുന്നു. പിന്നെ തീ ആളി കത്തി. ആദ്യം നമ്പർ വണ്ണിലാണ് തീ കണ്ടത്. വേഗത്തിൽ മറ്റു കടകളിലേക്കും പടർന്നു. ആദ്യ സിലിണ്ടർ പൊട്ടിയതോടെയാണ് ഫയർഫോഴ്സെത്തുന്നത്. തീ അണച്ച് കൊണ്ടിരിക്കുമ്പോൾ വീണ്ടും ശബ്ദത്തോടെ തീഗോളം വായുവിലൂടെ പാഞ്ഞുവരുന്നത് കണ്ടു. ഇതോടെ എല്ലാവരും ഓടി. അത് നേരെ ഓറഞ്ച് കടയുടെ ഭാഗത്താണ് പതിച്ചത്. സിലിണ്ടർ റോഡിൽ വീണ് കറങ്ങുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എതിർവശത്തെ അക്ഷയ സെന്ററിന്റെ ഭിത്തിയുടെ ഒരു ഭാഗവും തകർന്നു. ഓറഞ്ച് കടയുടെ ഷട്ടറും പുറത്തെ ലൈറ്റും സ്റ്റെപ്പും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |