അടൂർ : മേലൂടും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. പള്ളിക്കൽ പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഏറെശല്യം. ഉണ്ടിരിങ്ങാമല, പരുത്തിമല എന്നിവിടങ്ങളിലെ കാടുകളാണ് പന്നികളുടെ താവളം. ചേന, കാച്ചിൽ, വാഴ, മരച്ചീനി, ചേമ്പ്, തെങ്ങിൻതൈകൾ
എന്നിവയെല്ലാം കുത്തിമറിക്കുകയാണ്. കഴിഞ്ഞ ഒന്നരവർഷമായി തുടരുന്ന കാട്ടുപന്നി ശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുള്ളത്. അഡ്വ.തറയിൽ സോമരാജന്റെ കൃഷിയിടത്തിലെ 450 മൂട് കാച്ചിലും 500 മൂട് പാണ്ടി ചേമ്പും നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് വർഷം പ്രായമായ പത്തുമൂട് തെങ്ങിൻ തൈകൾ, വാഴ, ചേമ്പ് , കുടംപുളി തൈകൾ, 100 മൂട് റബർ തൈകൾ, ഒട്ടുമാവിൻ തൈകൾ എന്നിവയും പന്നി ശല്യത്തിൽ ഇല്ലാതായി. അൻപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തും വനംവകുപ്പ് അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |