കണ്ണൂർ :നിരവധി കോടതി ഉത്തരവുകളുണ്ടായിട്ടും ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റത്തിൽ തീരുമാനമെടുക്കാതെ സർക്കാരിന്റെ ഒളിച്ചുകളി. ഇതുമൂലം വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം വർഷങ്ങളായി അനിശ്ചിതത്വത്തിലാണ്.
കണ്ണൂർ ജില്ലയിൽ മാത്രം പ്രൊമോഷൻ ടെസ്റ്റ് പാസ്സായ 3500 പേരാണ് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് നിൽക്കുന്നത്. ആകെയുള്ളതിൽ നാല് തസ്തികയാണ് ഇവിടെ സംവരണ സ്ഥാനക്കയറ്റത്തിനായി മാറ്റിവച്ചിട്ടുള്ളത്.വിവിധ വകുപ്പുകളിലായി 7000 സംവരണ തസ്തികകളാണ് അർഹതപ്പെട്ടവർക്ക് ലഭിക്കാതെ പോകുന്നത്. നിലവിലുള്ള ജീവനക്കാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്നതാണ് ഇക്കാര്യത്തിലെ തടസമെന്നാണ് ഭിന്നശേഷിജീവനക്കാരുടെ ആക്ഷേപം.അർഹതപ്പെട്ട പ്രൊമോഷൻ ലഭിക്കാതെ സർവ്വീസിൽ നിന്നും വിരമിക്കേണ്ടി വരുന്ന അവസ്ഥയാണ് ഭിന്നശേഷി വിഭാഗക്കാർക്കുള്ളത്.പല തവണയായി വിവിധ കേസുകളിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും സർക്കാർ കാട്ടുന്നുവെന്നാണ് ഇവരുടെ പരാതി.
ലിസമ്മ ജോസഫ് v/s കേരള സർക്കാർ
ലിസമ്മ ജോസഫ് എന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ പരാതിയെ തുടർന്ന് 1996 ലാണ് ഭിന്നശേഷിക്കാർക്ക് സ്ഥാനകയറ്റത്തിന് സംവരണം നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം ലിസമ്മ ജോർജിനും മറ്റ് ചുരുക്കം പേർക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിച്ചെങ്കിലും അർഹതപ്പെട്ട ഭൂരിഭാഗവും പരിഗണനയ്ക്ക് പുറത്താണ്.
എയ്ഡഡ് സ്കൂളിൽ വ്യക്തതയില്ല
എയ്ഡഡ് വിദ്യാഭ്യാസ മേഖലിയിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയിറക്കിയ ഉത്തരവിൽ വേണ്ടത്ര വ്യക്തതയില്ല. ഉദാഹരണത്തിന് അഞ്ചോ ആറോ അദ്ധ്യാപകർ മാത്രമുള്ള സ്കൂളുകൾക്ക് ഉത്തരവ് നടപ്പിലാക്കാൻ പ്രയാസമാണ്. ഒരു സ്കൂളിലെ ഒരു ഒഴിവിലേക്ക് വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർ നിയമനം തേടിയാൽ ആർക്കു നൽകണമെന്ന് ഉത്തരവിൽ വ്യക്തതയില്ല.ഒരു റവന്യൂ ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും തസ്തികകളെ ഒരു യൂണിറ്റായെടുത്ത് സംവരണം ഏർപ്പെടുത്തിയാൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുകയുള്ളുവെന്നും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |