തൊടുപുഴ: മൂലമറ്റം എ കെ ജി കവലയിലുണ്ടായ വെടി വെപ്പ് കേസിലെ പ്രതിയായ മൂലമറ്റം മാവേലി പുത്തൻ പുരയ്ക്കൽ ഫിലിപ്പ് മാർട്ടി(32)നെ എട്ടാം തിയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ജില്ലാ കോടതി ഉത്തരവായി. ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡി വൈ എസ് പി എ ജി ലാലിന്റെ നേതൃത്വത്തിൽ മൂലമറ്റം എ കെ ജി കോളനിയ്ക്ക് സമീപമുള്ള പ്രതിയുടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. ഇവിടെ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന ഒരു എയർഗൺ, 10 തിരകൾ എന്നിവ കണ്ടെടുത്തു. എന്നാൽ പ്രതി വെടിയുയിർത്താൻ ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഈ തോക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന പ്രചരണം തെറ്റാണെന്നും ഡിവൈ.എസ്.പി പറഞ്ഞു. കരിങ്കുന്നം പ്ലാന്റേഷനിൽ കൊല്ലപ്പണി ചെയ്തിരുന്ന ശശിയിൽ നിന്നുമാണ് ഫിലിപ്പ് തോക്ക് വാങ്ങിയത്. ഇയാൾ ഇപ്പോൾ ജീവിച്ചിരുപ്പില്ല. ഇയാൾക്കെതിരെ തോക്കുമായി ബന്ധപ്പെട്ട് പാലാ സ്റ്റേഷനിൽ കേസുണ്ട്. ശശിയുടെ വീട്ടിൽ ഫിലിപ്പിനെ കൊണ്ടുപോയി തെളിവേടുപ്പ് നടത്തി. ശശിയുടെ ഭാര്യ ഫിലിപ്പിനെ തിരിച്ചറിയുകയും ഫിലിപ്പ് നിരവധി തവണ ശശിയുടെ ആലയിൽ ചെന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. കഴിഞ്ഞ 26നാണ് അറക്കുളം അശോക ക്കവലയിൽ തട്ടുകടയിൽ ഭക്ഷണത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായതും. ഇതേ തുടർന്നുണ്ടായ വെടി വെപ്പിൽ ഇടുക്കി സ്വദേശി സനൽബാബു കൊല്ലപ്പെട്ടിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രദീപ്കുമാർ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |