പത്തനംതിട്ട : പാതയോരങ്ങൾ കയ്യടക്കി പർപ്പിൾ നിറത്തിൽ കരിക്കിന് സമാനമായ പനംനൊങ്കുകൾ. പത്തനംതിട്ട നഗരത്തിലെ വഴിയോരങ്ങളിൽ
പനംനൊങ്ക് വില്പന തകൃതിയാണ്. തെങ്കാശിയിൽ നിന്നാണ് ജില്ലയിലേക്ക് നൊങ്കുകൾ എത്തുന്നത്. കരിമ്പനയിലെ പെൺപനയിലാണ് നൊങ്കുകൾ ഉണ്ടാകുന്നത്. ഒരു നൊങ്കിൽ നാല് കണ്ണുകൾ വരെയുണ്ട്. കരിക്ക് പോലെയുള്ള നൊങ്ക് കഴിയ്ക്കാൻ ആളുകളേറെ എത്തുന്നുണ്ട്. പനംനൊങ്കിന് ഔഷധ മൂല്യമുണ്ടെന്നാണ് വിൽപ്പനക്കാർ പറയുന്നത്. ഒരെണ്ണത്തിന് 40 രൂപയാണ് വില.
തെങ്കാശിയിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ജില്ലയിൽ പനംനൊങ്ക് വില്പനയ്ക്ക് എത്തിയിട്ടുള്ളത്. അതിലൊരാളാണ് മണി എന്ന പത്തൊമ്പതുകാരൻ. ബി.എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർത്ഥിയാണ് മണി. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠനത്തിനിടയിൽ അവധി ലഭിച്ചപ്പോൾ നൊങ്കുമായി കേരളത്തിൽ എത്തിയതാണ്. വീട്ടിലെ കൃഷിയിടത്തിലെ പനയിൽ നിന്ന് വെട്ടികൊണ്ട് വരുന്നതാണ് നൊങ്ക്. മൂന്നുദിവസം മാത്രമേ നൊങ്ക് കേടുകൂടാതെ ഇരിക്കു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |