ഉള്ള വാതിലുകളും അടക്കാറില്ല
കൊച്ചി: സ്വകാര്യ ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കുകയും ഗതാഗത വകുപ്പ് നടപടിയെടുക്കുകയും ചെയ്‌തെങ്കിലും കൊച്ചി നഗരത്തിൽ കാര്യങ്ങൾ തഥൈവ. നഗരത്തിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ബസുകളിൽ പലതിനും വാതിലുകളില്ല. വാതിലുകളുള്ളവ അതൊരിക്കലും അടക്കാറുമില്ല.
തിരക്കേറിയ സമയങ്ങളിലുൾപ്പെടെ സ്ഥിതിയിൽ മാറ്റമില്ല. പൊലീസും ഗതാഗത വകുപ്പുമെല്ലാം നിരന്തരം പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം തുറന്നതോടെ രാവിലെയും വൈകിട്ടുമെല്ലാം ബസുകളിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ഈ സമയങ്ങളിലും ഡോറുകൾ അടക്കാറില്ല. കുട്ടികളുൾപ്പെടെയുള്ളവരുടെ യാത്ര ഡോറിനടുത്ത് നിന്നുകൊണ്ടാണ്.
വാതിലുകൾ നിർബന്ധമാണെന്ന നിബന്ധനയിൽ നിന്ന് സിറ്റി ബസുകൾ ഒഴിവായതിനാൽ മോട്ടാർ വാഹനചട്ടം ഭേദഗതി ചെയ്താണ് സിറ്റി, ടൗൺ സർവ്വീസ് ഉൾപ്പെടയുള്ള ബസുകൾക്ക് വാതിൽ നിർബന്ധമാക്കി ഗതാഗതവകുപ്പ് 2016ൽ ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും മേഖലാ ട്രാൻസ്പോർട്ട് ഓഫീസർമാർക്കുമായിരുന്നു നിർദേശം. തുടക്കത്തിൽ പരിശോധനകൾ നടന്നെങ്കിലും പിന്നീട് കേസും നടപടികളും പ്രഹസനമായി.
വാതിലുകളില്ലാതെ സർവ്വീസ് നടത്തിയ ബസുകളിൽ നിന്ന് സ്‌കൂൾ കുട്ടികളും മുതിർന്നവരും തെറിച്ചുവീണ നിരവധി സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാതിലുകൾ തുറന്നിട്ട് സർക്കസിന് തുല്യമായ അഭ്യാസമാണ് ചില ബസുകൾ നടത്തുന്നത്. വാതിലുകൾ അടക്കാതെയുള്ള ഓട്ടപ്പാച്ചിലിനും ഓവർ ടേക്കിംഗിനും ഒരു കുറവുമില്ല. നഗരത്തിൽ ഓവർ ടേക്കിംഗ് പാടില്ലെന്ന് ബസുകൾക്ക് നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
കേസുകൾ
നൂറിലേറെ
രണ്ടാഴ്ചയായി പരിശോധനകൾ കാര്യമായി നടക്കുന്നില്ലെങ്കിലും സമീപകാലത്ത് ബസുകളുടെ ഡോറുകൾ അടക്കാത്ത സംഭവത്തിൽ ലേറെ കേസുകൾ എടുത്തിട്ടുണ്ട്.
ബസുകൾ വാതിലുകൾ അടക്കാതെ ഓടുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ഉടൻ തന്നെ സ്‌പെഷൽ ഡ്രൈവ് നടത്തും. തീയതി നിശ്ചയിച്ചിട്ടില്ല.
ഷബീർ
ആർ.ടി.ഒ
മോട്ടോർ വാഹന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |