കൊച്ചി: മൃഗങ്ങളിൽ വിവിധ രോഗങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിരപ്പള്ളി വനങ്ങളിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് വ്യാപിക്കുന്നതും മൂവാറ്റുപുഴ മേഖലയിൽ ചെള്ളുപനി കണ്ടെത്തിയതും ജാഗ്രതയ്ക്ക് കാരണമാണ്.
കരുതലിന്
പശു, ആട്, പന്നി ഫാമുകളിലെ വിസർജ്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കണം.
കൊതുക്, ഈച്ച, എലിശല്യം നിയന്ത്രിക്കണം.
വെള്ളക്കെട്ട്, അഴുക്കുചാൽ, ചെളിയും ഈർപ്പവുമുള്ള ഇടങ്ങളിൽ രോഗാണു ഉണ്ടാകാം.
എലിപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണം.
ലക്ഷണങ്ങളില്ലാത്ത മൃഗങ്ങളുടെയും വിസർജ്യങ്ങളും സ്രവങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
തൊഴുത്തിൽ കയറുമ്പോൾ ഗംബൂട്ട്സ് (കാലുറ ) കൈയ്യുറ എന്നിവ ഉപയോഗിക്കുക.
തൊഴുത്തും കൂടുകളും വൃത്തിയാക്കാൻ അലക്ക്കാരം, ബ്ലീച്ചിംഗ് പൗഡർ, കുമ്മായം എന്നിവ ഉപയോഗിക്കാം.
ഓമനമൃഗങ്ങളെ പരിപാലിക്കുന്നവരും സൂക്ഷിക്കണം. ഗ്ലൗസ് ഉപയോഗിക്കണം.
വളർത്ത് മൃഗങ്ങൾക്ക് കൃത്യമായി പ്രതിരോധ കുത്തിവയ്പ്പെടുക്കുക
മൃഗങ്ങളുടെ പനി ഗൗരവമായി കാണണം
ജന്തുജന്യ രോഗ സെമിനാർ
ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐ.വി.എ) എറണാകുളം യൂണിറ്റ് ഇന്ന് സെമിനാറും ചർച്ചയും സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ എം.ജി റോഡിലെ ഗ്രാൻഡ് ഹോട്ടലിലാണ് സെമിനാറെന്ന് പ്രസിഡന്റ് പ്രൊഫ. ഡോ. പി.ജി. ബേബി അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വളർത്തുമൃഗങ്ങൾക്ക് അസുഖമുണ്ടായാൽ നിർബന്ധമായും ചികിത്സ തേടണം.
ഡോ.എൻ. ഉഷാറാണി,
ജില്ലാ മൃഗസംരക്ഷണ
ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |