തൃക്കരിപ്പൂർ: കേന്ദ്ര പരീക്ഷാ വിഭാഗം നടത്തുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് തൃക്കരിപ്പൂരിൽ ഈ പ്രാവശ്യവും സെന്റർ അനുവദിച്ചു. ജൂലായ് 17 ഞായർ തൃക്കരിപ്പൂർ മുജമ്മഅ സ്കൂളിലാണ് ഈ പ്രാവശ്യവും എക്സാം നടക്കുന്നത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്താണ് ഈ സ്ഥാപനം.
ഞായർ രാവിലെ 11 മുതൽ 1.30 വരെ റിപ്പോർട്ടിംഗ് ടൈമും രണ്ടു മുതൽ അഞ്ചുവരെ പരീക്ഷയുമാണ്. സ്കൂളിലും പരിസരത്തും വിപുലമായ സൗകര്യങ്ങളാണ് മാനേജിംഗ് കമ്മിറ്റി ഒരുക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് 216 കുട്ടികൾ അവരുടെ ഭാവി നിർണ്ണയിക്കുന്ന പരീക്ഷക്ക് തൃക്കരിപ്പൂരിലെത്തിച്ചേരും.കൃത്യമായ 19 നിയന്ത്രണങ്ങളും ബയോമെട്രിക് പരിശോധന മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. പരീക്ഷാ ഹാളുകളും പരിസരവും സി.സി.ടി.വി. നിയന്ത്രണത്തിലായിരിക്കും. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, അഡ്മിറ്റ് കാർഡ്, ഐ.ഡി. കാർഡ് തുടങ്ങിയവ മാത്രമാണ് പരീക്ഷാർത്ഥിക്ക് അകത്തേക്ക് അനുവദിച്ചിട്ടുള്ളതെന്ന് സെന്റർ സൂപ്രണ്ട് മുഹമ്മദ് മുസ്തഫ ഇർഫാനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |