തളിപ്പറമ്പ്:കണ്ണൂർ: വർഷങ്ങൾക്കു മുൻപ് കൊച്ചി കേന്ദ്രീകരിച്ചു നടന്ന ടോട്ടൽ ഫോർയൂ തട്ടിപ്പിനെക്കാൾ വലിയ നിക്ഷേപ തട്ടിപ്പാണ് തളിപ്പറമ്പിൽ നടന്നതെന്ന് വിവരം. കോടികൾ തട്ടിയെടുത്ത് അബിനാസ് മുങ്ങിയ വിവരമറിഞ്ഞ് നിക്ഷേപകർ നടുങ്ങിയിരിക്കുകയാണ്.അബിനാസിന്റെ വലയിൽ കുടുങ്ങിയവരിൽ സാമ്പത്തികമായി ഉന്നത ശേഷിയുള്ളവർ മുതൽ സാധാരണക്കാർ വരെയുണ്ട്. വ
ളരെ പെട്ടെന്ന് സമ്പന്നരാകണമെന്ന് മോഹമാണ് പലരെയും വാരികുഴിയിൽ ചാടിച്ചത്. കേരളത്തിൽ സമാനരീതിയിലുള്ള തട്ടിപ്പു നടക്കുന്നതിന്റെ നിരവധി വാർത്തകൾ പുറത്തുവന്നിട്ടും തട്ടിപ്പിന് പലരും തലവെച്ചുകൊടുക്കുകയായിരുന്നു. അബിനാസിനെ അന്വേഷിച്ച് തളിപ്പറമ്പ് ചപ്പാരപടവിലെ വീട്ടിലെത്തിയവരോട് വീട്ടുകാർ ചോദിച്ച ചോദ്യവും ഇതുതന്നെയായിരുന്നു. ഇത്രയും ചെറിയ കുട്ടിയുടെ കൈവശം ഇത്രയധികം തുക എന്തു ധൈര്യത്തിലാണ് നിങ്ങൾ നൽകിയതെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം .നേരത്തെ തളിപറമ്പിലെ ഒരു മാളിൽ സെയിൽസ്മാനായി ജോലി ചെയ്തയാളായിരുന്നു അബിനാസ്. തുടർന്നാണ് ഇയാൾ ട്രേഡ് മാർക്കറ്റിംഗ് രംഗത്തേക്ക് കടന്നത്.
അബിനാസ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. നിരവധി വിലകൂടിയ കാറുകളും ബൈക്കുകളും ഇയാൾക്കുണ്ട്. ഇയാൾ തളിപറമ്പിൽ ഒരുകൂറ്റൻ ഷോപ്പിംഗ് മാൾ പണിയാനും പദ്ധതിയിട്ടിരുന്നു. സീതിസാഹിബ് ഹൈസ്‌കൂളിന് സമീപം പത്തുലക്ഷം രൂപ നൽകി സ്ഥലം ലീസിന് വാങ്ങിയതായാണ് വിവരം. പതിനാലു കോടിയുടെ ഷോപിംഗ് മാൾ ഇവിടെ പണിയാനും പദ്ധതിയിട്ടത്. അമേരിക്കൻ എൻജിനിയറാണ് കെട്ടിടത്തിന്റെ രൂപകൽപന ചെയ്തത്. ഇതിന്റെ ഡിസൈൻ പലപ്രമുഖരെയും കാണിച്ചും നിക്ഷേപം സ്വീകരിച്ചു. തളിപറമ്പ് കാക്കത്തോടിന് സമീപത്തെ കെട്ടിടത്തിലെ മുറി അബിനാസ് വാടകയ്‌ക്കെടുക്കുകയും ഇവിടെ ആധുനിക രീതിയിലുള്ള ഫ്ളവർ മിൽ തുടങ്ങുവാനും ലക്ഷ്യമിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |