റാന്നി: പ്രളയത്തിൽ തകർന്ന അറയാഞ്ഞിലിമൺ കോസ്‌വേയുടെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കുത്തിയൊലിച്ചെത്തിയ മഴവെള്ളതോടൊപ്പം പല സ്ഥലങ്ങളിൽ ഉരുൾപൊട്ടൽകൂടി ഉണ്ടായതോടെ തടികളും മറ്റും വന്നിടിച്ച് കൈവരികളും തൂണുകളും തകർന്ന അവസ്ഥയിലാണ് അറയാഞ്ഞിലിമണ്ണ് കോസ് വേ. ദിവസവും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഈ കോസ് വേയിലൂടെ കടന്നു പോകുന്നത്. ഒരു വാഹനത്തിനു മാത്രം കടന്നു പോകാവുന്ന കോസ് വേയിൽ വാഹനം വരുമ്പോൾ സൈഡിലേക്ക് മാറി നിൽക്കുന്നത് കൈവരികളില്ലാത്തതിനാൽ അപകടകരമാണ്. മുൻപ് വെള്ളം കൂടുതലുണ്ടായിരുന്ന സമയത്ത് പാലത്തിൽ നിന്നും വീണ് രണ്ടു പേർ ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ
സ്കൂൾ ബസുകളുൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും കോസ് വേയിലൂടെ കടന്നു പോകുന്നത്. കൈവരികളില്ലാത്തതിനാൽ ഒരേ സമയം യാത്രക്കാർക്കോ വാഹനങ്ങൾക്കോ മാത്രം കടന്നു പോകാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കുട്ടികൾ സ്കൂളിൽ പോകുകയും വരികയും ചെയ്യുന്ന സമയത്താണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. അറയാഞ്ഞിലിമണ്ണ് നിവാസികൾക്ക് മറുകരയെത്താനുള്ള ഏക ആശ്രയമാണ് ഈ കോസ് വേ .
..................
അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുമായി കോസ് വേയുടെ കൈവരികൾ പുനർനിർമ്മിക്കണം
(നാട്ടുകാർ)
................
-ഒരെ സമയം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും പോകാനാകില്ല
-പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽപ്പെട്ട് 2 പേർ മരിച്ചിരുന്നു
സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ പോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |