കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാസർകോട് ബാര സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്. കഞ്ചാവ് എത്തിച്ചത് ജയലിലുള്ള പ്രതികളുടെ ആവശ്യപ്രകാരമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗൺ സി.പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പടികൂടിയത്. സെൻട്രൽ ജയിലിലെ പാചക പുരയിൽ നിന്ന് പച്ചക്കറി ക്കൂമ്പാരത്തിൽ പരിശോധന ക്കിടയിലാണ് പേക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്കാണ് കഞ്ചാവ് ശേഖരവുമായി ഓട്ടോ ജയിലിലെത്തിയത്. ജയിലിൽ കഞ്ചാവ് എത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ കഞ്ചാവ് കടത്തിയ ഓട്ടോറിക്ഷ കാസർകോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ബഷീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |