പഴയങ്ങാടി : സുരക്ഷിതമായ മത്സ്യ ബന്ധനത്തിനുള്ള സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്നതെന്ന് മത്സ്യ ബന്ധന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കണ്ണൂർ പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 നോട്ടിക്കൽ മൈലിനുള്ളിൽ വിദേശ ട്രോളറുകളെ അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിനൊപ്പം അടിസ്ഥാനപരമായ ചില മാറ്റങ്ങൾ യാനങ്ങളുടെ കാര്യത്തിൽ വരുത്തേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഗണിച്ച് മാത്രമേ സർക്കാർ മുന്നോട്ട് പോകൂ. യാനങ്ങളുടെ നവീകരണം അനിവാര്യമാണ്. അതിനാവശ്യമായ സഹായങ്ങൾ സർക്കാർ നൽകും -മന്ത്രി പറഞ്ഞു.
എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി രാജേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, ജില്ലാ പഞ്ചായത്തംഗം എസ്.കെ ആബിദ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |