SignIn
Kerala Kaumudi Online
Thursday, 19 September 2024 6.31 PM IST

രാഷ്ട്രീയം തൊടാതെ, ആശങ്ക അറിയിച്ച് തരൂർ

Increase Font Size Decrease Font Size Print Page
sasi

അടൂർ : തുവയൂർ മാഞ്ഞാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനമായ ബോധിഗ്രാമിന്റെ വാർഷിക സമ്മേളനത്തിൽ ശശി തരൂരിന്റെ പ്രഭാഷണ വിഷയം യുവഭാരതം - സാമൂഹിക സാമ്പത്തിക ശാക്തീകരണം എന്നതായിരുന്നു. കേൾക്കാനെത്തിയ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ കുറച്ച് രാഷ്ട്രീയ വർത്തമാനം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. സംസ്ഥാന യാത്ര നടത്തുന്ന ശശി തരൂരിന്റെ ജില്ലയിലെ ആദ്യ പൊതുപരിപാടിയായിരുന്നു അടൂരിൽ നടന്നത്. നാൽപ്പത് മിനിട്ട് പ്രസംഗത്തിൽ സംസ്ഥാനത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചായിരുന്നു തരൂരിന്റെ പ്രസംഗം. പ്രസക്ത ഭാഗങ്ങളിലൂടെ...

ധ്യാനവും പ്രവർത്തിയും

ബോധിഗ്രാം എന്ന പേരിന് വളരെ പ്രധാന്യമുണ്ട്. ബുദ്ധന്റെ ധ്യാനവും പ്രവർത്തിയുമാണ് അതിന്റെ സന്ദേശം. അതാണ് കേരളത്തിന്റെ ഭാവിക്ക് ആവശ്യം. യംഗ് ഇന്ത്യയിലൂടെയാണ് മഹാത്മാഗാന്ധി യുവാക്കളെക്കുറിച്ച് പ്രതീക്ഷ പങ്കുവച്ചത്. ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ട് യംഗ് കേരളയെക്കുറിച്ചാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പക്ഷെ, താെഴിലില്ലായ്മയുടെ കണക്ക് നോക്കിയാൽ കേരളത്തിന് പിന്നിൽ കാശ്മീർ മാത്രമേയുള്ളൂ. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെങ്കിലും കേരളത്തിന്റെ സ്ഥിതി മോശമായിരിക്കുന്നു.

കേരളം ഒാൾഡേജ് ഹോം

ബിരുദം നേടിക്കഴിഞ്ഞാൽ കേരളം വിട്ട് വിദേശത്തേക്ക് പോകുന്നത് വിദ്യാർത്ഥികൾ സ്വപ്നം കാണുന്നു. കേരളം ഒാൾഡേജ് ഹാേം ആണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ശമ്പളവും ബോണസും കൊടുക്കാൻ സർക്കാരിന് പണമില്ല. കിറ്റ് വിതരണം ചെയ്ത് വോട്ടുതേടി സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. അതിന്റെ വില കേരളത്തിലെ കുട്ടികളും യുവാക്കളും കൊടുത്തുകൊണ്ടിരിക്കുകയാണ്.

കടം എടുക്കൽ പരിധി കൂട്ടി ചോദിക്കുന്നു

ശമ്പളവും പെൻഷനും കൊടുക്കാനാണ് ബഡ്ജറ്റിന്റെ എൺപത് ശതമാനവും ചെലവഴിക്കുന്നത്. കടം എടുക്കുന്നതിന്റെ പരിധി ഉയർത്തണമെന്ന് സംസ്ഥാന ധനമന്ത്രി കേന്ദ്രധനമന്ത്രിയോട് അപേക്ഷിക്കുകയാണ്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടും കടമെടുപ്പ് കൂടുകയാണ്.

ടെക്നോളജിക്ക് പ്രാധാന്യം നൽകണം

സർവകലാശാലകൾ ടെക്നോളജിക്കും റോബോട്ടിക് പഠനങ്ങൾക്കും പ്രാധാന്യം നൽകണം. സാങ്കേതിക പഠനം നടത്തുന്ന കുട്ടകൾക്ക് ചെറിയ ശമ്പളത്തിൽ ഇന്റേൺഷിപ്പുകൾ അനുവദിക്കാൻ കേരളത്തിലെ കമ്പനികൾ തയ്യാറാകണം. പ്രതിഭകളെ തിരിച്ചറിഞ്ഞ് കമ്പനികളിൽ നിയമനം നൽകിയാൽ അവർ വിദേശത്തേക്ക് ജോലി തേടിപ്പോകുന്നത് കുറയ്ക്കാം. ഭൂരേഖകൾ കമ്പ്യൂട്ടർവൽക്കരിച്ച് തർക്കങ്ങൾ ഒഴിവാക്കിയാൽ സ്ഥലം ഏറ്റെടുക്കലിലെ വെല്ലുവിളികൾ ഒഴിവാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.