SignIn
Kerala Kaumudi Online
Thursday, 15 August 2024 11.06 PM IST

ബൈജൂസ് കൂട്ടക്കുഴപ്പത്തിലേക്ക്

byjus

ബൈജൂസ് ബി.സി.സി.ഐക്ക് നൽകാനുള്ളത് 158 കോടി രൂപ

കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് കൂട്ടക്കുഴപ്പത്തിലേക്ക് നീങ്ങുന്നു. മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ(ബി.സി.സി.ഐ) ഹർജി ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ(എൻ.സി.എൽ.ടി) ഇന്നലെ അനുവദിച്ചു. ഇതിന്റെ ഭാഗമായി ഇടക്കാല റെസലൂഷൻ പ്രൊഫഷണലായി പങ്കജ് ശ്രീവാസ്തവയെ ട്രൈബ്യൂണൽ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പിന്റെ പേരിൽ ബി.സി.സി.ഐക്ക് പണം തിരികെ നൽകാനുണ്ടെന്നും എൻ.സി.എൽ.ടി കണ്ടെത്തി. ബി.സി.സി.ഐയുമായുള്ള തർക്കം ഒത്തുതീർപ്പ് ചർച്ചയിലൂടെ പരിഹരിക്കാൻ അനുവദിക്കണമെന്ന ബൈജൂസിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളി.

നിലവിൽ ബൈജൂസ് മോറട്ടോറിയത്തിന് കീഴിലായതിനാൽ പണം തിരിച്ചെടുക്കുന്നതിനുള്ള ജുഡീഷ്യൽ നടപടികളോ ആസ്തികളുടെ വില്പനയോ കരാറുകൾ റദ്ദാക്കുന്നതിനോ നിരോധനമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയുടെ സ്പോൺസർഷിപ്പ് കരാർ 2019ലാണ് ബി.സി.സി.ഐയും ബൈജൂസുമായി ഒപ്പുവെച്ചത്. 2022 വരെയാണ് കരാർ കലാവധി ഉണ്ടായിരുന്നതെങ്കിലും ബി.സി.സി.ഐ ഒരു വർഷം അധികമായി അനുവദിച്ചു. എന്നാൽ കരാർ പുതുക്കുന്നതിന് താത്പര്യമില്ലെന്ന് ബൈജൂസ് 2023ൽ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ബി.സി.സി.ഐക്ക് സ്‌പോൺസർഷിപ്പ് ഇനത്തിൽ 158 കോടി രൂപയാണ് നൽകാനുള്ളത്.

ബി.സി.സി.ഐയുമായി ഒത്തുതീർപ്പിന് ശ്രമം

കമ്പനി ലാ ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടെങ്കിലും സ്പോൺസർഷിപ്പ് തുക സംബന്ധിച്ച് ബി.സി.സി.ഐയുമായി ഒത്തുതീർപ്പിനുള്ള ശ്രമം തുടരുമെന്ന് ബൈജൂസിന്റെ വക്താവ് പറഞ്ഞു. ട്രൈബ്യൂണലിന്റെ ഉത്തരവ് പരിശോധിച്ച് കമ്പനിയുടെ താത്പര്യങ്ങൾ സംരംക്ഷിക്കുന്നതിന് അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.ഡി.എസ് അടച്ചിട്ടില്ലെന്ന് ജീവനക്കാർ

ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി ആദായനികുതി ഇനത്തിൽ കേന്ദ്ര സർക്കാരിലേക്ക് അടയ്ക്കേണ്ട തുക ബൈജൂസ് അടച്ചിട്ടില്ലെന്ന് ആരോപണം. ഇത്തവണ ജീവനക്കാർ ഐ.ടി റിട്ടേൺ നൽകുമ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി സ്രോതസിൽ നിന്ന് നികുതി പിരിച്ച് സർക്കാരിലേക്ക് അടയ്‌ക്കേണ്ട ഉത്തരവാദിത്തം ബൈജൂസിനാണ്. എന്നാൽ ബൈജൂസ് ശമ്പളത്തിൽ നിന്ന് നികുതി പിടിച്ചെങ്കിലും സർക്കാരിലേക്ക് അടച്ചില്ലെന്നാണ് ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.